അമ്മയുടെ മരണത്തിനുശേഷം
അടുക്കളപ്പുറത്തെ കറിവേപ്പിലമണം
തെക്കൻകാറ്റിനൊപ്പം പറന്നുപോയി.
പിന്നാമ്പുറത്തുനിന്നും
ഇറങ്ങിപോകുന്ന
അയൽപക്കഒറ്റയടിപാതയിൽ
മുൾതലപ്പുകളും വിഷവള്ളികളും,
ഫണമുയർത്തി ഇഴഞ്ഞിറങ്ങി.
കരിന്തിരികത്തുന്ന നിലവിളക്കിനുമുന്നിൽ
എന്റെ മകൾ മിണ്ടാതിരുന്നു.
തൊടിയിലെ ചേമ്പും ചേനയും കാച്ചിലും
അടുക്കളപായ്യാരത്തിലേക്ക്
തിരിഞ്ഞുനോക്കിയില്ല.
പുതുനെല്ലിൻ തിളക്കം കാണാതെ
ഉച്ചവെയിൽ
മാവിൻചില്ലയിൽനിന്നും,
മുറ്റത്തെക്ക് നിഴൽ ചവച്ചുതുപ്പി.
അമ്മ മരിച്ചതിൽ പിന്നെ
കർക്കിടകത്തിലെ
എന്റെ ജന്മദിന മഴ,വെയിൽ തിളക്കങ്ങൾ
വേറെ ഒരു കണ്ണിലും
ഞാൻ കണ്ടതേയില്ല.
അടുക്കളപ്പുറത്തെ കറിവേപ്പിലമണം
തെക്കൻകാറ്റിനൊപ്പം പറന്നുപോയി.
പിന്നാമ്പുറത്തുനിന്നും
ഇറങ്ങിപോകുന്ന
അയൽപക്കഒറ്റയടിപാതയിൽ
മുൾതലപ്പുകളും വിഷവള്ളികളും,
ഫണമുയർത്തി ഇഴഞ്ഞിറങ്ങി.
കരിന്തിരികത്തുന്ന നിലവിളക്കിനുമുന്നിൽ
എന്റെ മകൾ മിണ്ടാതിരുന്നു.
തൊടിയിലെ ചേമ്പും ചേനയും കാച്ചിലും
അടുക്കളപായ്യാരത്തിലേക്ക്
തിരിഞ്ഞുനോക്കിയില്ല.
പുതുനെല്ലിൻ തിളക്കം കാണാതെ
ഉച്ചവെയിൽ
മാവിൻചില്ലയിൽനിന്നും,
മുറ്റത്തെക്ക് നിഴൽ ചവച്ചുതുപ്പി.
അമ്മ മരിച്ചതിൽ പിന്നെ
കർക്കിടകത്തിലെ
എന്റെ ജന്മദിന മഴ,വെയിൽ തിളക്കങ്ങൾ
വേറെ ഒരു കണ്ണിലും
ഞാൻ കണ്ടതേയില്ല.
അമ്മ ഇല്ലാതെ എന്ത് വീട്. അമ്മക്ക് പകരം അമ്മ മാത്രം.
മറുപടിഇല്ലാതാക്കൂ